ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – ചെയ്യരുത്

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക

<< അർത്ഥ പഞ്ചകം

ശ്രീവൈഷ്ണവന്മാർ വിട്ടു നിൽക്കേണ്ട കുറ്റങ്ങൾ (അപചാരം, അപരാധം, തെറ്റ്, ദുരാചാരം, മര്യാദകെട്ട പ്രവൃത്തി എന്നും പറയാം) ഏതാണു? ശാസ്ത്ര വിധികളെ അനുസരിച്ചില്ലെങ്കില് അപചാരമാണ്. ശാസ്ത്രങ്ങൾ ചെയ്യൂവെന്നു പറയുന്നത് ചെയ്യുകയും അരുതെന്ന് പറയുന്നത് ചെയ്യാതിരിക്കുകയും വേണം. ഇതെല്ലാം നമ്മുടെ പൂർവാചാര്യന്മാർ പഠിപ്പിച്ചിട്ടുണ്ട്.

നാല് പ്രധാന കാര്യങ്ങളിൽ ശ്രീവൈഷ്ണവന്മാർ അസക്തരായിരിക്കണമെന്നു ശ്രീവചന ഭൂഷണ ദിവ്യ ശാസ്ത്രത്തില് ശ്രീ പിള്ള ലോകാചാര്യർ 300 മുതൽ 307 ആമത്തെ സൂത്രങ്ങളിൽ രേഖപ്പെടുത്തിട്ടുണ്ട്.

1ആകൃത്യ കരണംശാസ്ത്രം ചെയ്യരുതെന്നും കാര്യങ്ങൾ
2ഭഗവദ് അപചാരംഎംബെരുമാനെ, ഭഗവാനെ, അവഗണിക്കുക. (മാമുനികളും വിപുലമായി വ്യാഖ്യാനിച്ചിട്ടുണ്ട്)
3ഭാഗവത അപചാരംഭാഗവതന്മാരെ അഥവാ ഭഗവദ് ഭക്തരെ നിന്ദിക്കുന്നത്
4അസഹ്യ അപചാരംഒരു കാരണവുമില്ലാതെ ഭഗവാൻ ഭാഗവതന്മാർ രണ്ടു കൂട്ടർക്കും കുറ്റം ചെയ്യുക

മേൽപ്പറഞ്ഞ നാല് അപചാരങ്ങളുടെ വിവരങ്ങളെ ഇനി കാണാം

  • ആകൃത്യ കരണം – പൊതുവേ ശാസ്ത്രങ്ങൾ അരുതെന്ന് പറയുന്നവ ഇതാണ്:
    • പര ഹിംസ – അനാവശ്യമായി പുല്ല് പുഴു മുതലായ ചെറിയ ജീവികളെ പോലും ഉപദ്രവിക്കരുത്.
    • പര സ്തോത്രം – ഭഗവാനേയും ഭാഗവതന്മാരേയും ഒഴിച്ചു വേറൊരുത്തരേയും കീർത്തിക്കരുത്.
    • പരദാര പരിഗ്രഹം – അന്യ ഭാര്യയെ മനസ്സിൽ പോലും തെറ്റായി ചിന്തിക്കരുത്.
    • പരദ്രവ്യ അപഹാരം – ഇഷ്ടപ്പെട്ടു മറ്റൊരുത്തർ തന്നാൽ സ്വീകരിക്കുക എന്നല്ലാതെ, മോഷ്ടിക്കരുത്.
    • അസത്യ കഥനം – സത്യമോ, വാസ്തവമോ,മാത്രം പറയുന്നു. ഒരു ജീവനെ രക്ഷിക്കാൻ അല്ലാതെ അസത്യം പാടില്ല.
    • അഭക്ഷ്യ ഭക്ഷണം – വിലക്കപ്പെട്ട ആഹാരങ്ങളെ കഴിക്കരുത്. ഭക്ഷണത്തിന്റെ ഗുണം (സ്വാഭാവിക) / വിളമ്പുന്ന ആളുടെ ഗുണം (ആശ്രയണ) / പ്രത്യേക ഗുണം (നിമിത്ത) കൊണ്ട് ദോഷകരമായ ഊണ് ഉണ്ണാൻ പാടില്ലാ. കൂടുതൽ വിവരങ്ങൾക്ക് – http://ponnadi.blogspot.in/2012/07/SrIvaishNava-AhAra-niyamam_28.html
    • മനു സ്മൃതി മുതലായ ശാസ്ത്ര വിധികളെയും ശ്രദ്ധിച്ചു കയ്ക്കൊള്ളുക.
    • സാമാന്യർ ചെയ്യാൻ പാടില്ലാ എന്ന് ശാസ്ത്രങ്ങൾ വിധിച്ചവയൊന്നും ശ്രീവൈഷ്ണവന്മാരും ചെയ്യാൻ പാടില്ലാ.
  • ഭഗവദ് അപചാരം
    • എംബെരുമാൻ ശ്രീമന്നാരായണനെ മറ്റ് ദേവീദേവന്മാർക്ക് ഒപ്പം കരുതുക. ബ്രഹ്മാവ്, ശിവൻ, ഇന്ദ്രൻ, പഞ്ച ഭൂതങ്ങൾ എന്നിവരെ നിയമിച്ച് സൃഷ്ടി സ്ഥിതി സംഹാരങ്ങളെ നിയന്ത്രിക്കുന്ന എംബെരുമാൻ ശ്രീമന്നാരായണനെ ഇതര ദൈവങ്ങൾക്ക് ഒപ്പം കാണാനാവില്ലാ. അത് ഭഗവദ് അപചാരമാണ്. എംബെരുമാൻ ശ്രീമന്നാരായണന് സമാനമായോ മികച്ചതായോ വേറൊരു ദൈവമില്ല.
    • ശ്രീ പരശുരാമർ, ശ്രീ രാമർ ശ്രീ കൃഷ്ണൻ മുതലായ അവതാരങ്ങളെ മനുഷ്യരായോ മനുഷ്യരിൽ ഉയർന്നവരായോ കാണരുത്. ഭഗവദ് അവതാരം എന്നത് നമുക്ക് കർമപരമായി വന്ന ജനനം പോലെയല്ല. അത്തരം കാരണം ഏതുമില്ലാതെ എല്ലാ ജീവൻകൾക്കും ഹിതം ചെയ്യുന്ന സ്വഭാവം കൊണ്ട് ഭഗവാൻ അവതരിക്കുന്നു. പരമ പദത്തിലെ പോലെത്തന്നെ സർവ കല്യാണ ഗുണങ്ങളോടെ ചേർന്ന് അവതരിക്കുകയാണ് എംബെരുമാൻ ചെയ്യുന്നത്. ഭഗവദ് അവതാരങ്ങൾ കർമഫലമല്ലാത്തത് പോലെ അവതാര കർമ്മങ്ങളാലും കർമ്മ ബന്ധം ഉണ്ടാകുന്നില്ല. ഒരു ഭൗതിക ആത്മീയ നിയമവും അവിടുത്തെ ബാധിക്കില്ല. മാതൃ ഗർഭവാസവും, തിരു പിറവിയും, വനവാസം, മഹാഭാരത യുദ്ധം ഇങ്ങിനെയുള്ള കർമങ്ങളും നമ്മളെ രക്ഷിക്കാൻ വേണ്ടി മാത്രം, അഥവാ ഒരു ലീലയായി മാത്രം ഭഗവാൻ ചെയ്യുന്നു. ഇവ മൂലം കർമ്മ ഫലമോ പാപപുണ്യങ്ങളോ അവിടുത്തെ ബാധിക്കുന്നതല്ല. ലോകരക്ഷണത്തിനു അവതരിക്കുന്ന എംബെരുമാനെ (അഥവാ ഭഗവദ് അവതാരങ്ങളെ) മനുഷ്യരെപ്പോലെ കാണരുത്.

ശ്രീമദ് ഭഗവദ്ഗീത നാലാം അധ്യായത്തില് സ്വയം ശ്രീകൃഷ്ണൻ പറയുന്നു

ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാര്‍ജുന
താന്യഹം വേദ സര്‍വ്വാണി ന ത്വം വേത്ഥ പരന്തപ (5)

അര്‍ജുനാ, എന്റെ വളരെയേറെ അവതാരങ്ങളും നിന്റെ പല ജന്മങ്ങളും കഴിഞ്ഞു പോയി. അതൊക്കെ എനിക്കറിയ‍ാം. നീ അറിയുന്നില്ല.

അജോപി സന്നവ്യയാത്മാ ഭൂതാനാമീശ്വരോപി സന്‍
പ്രകൃതിം സ്വാമധിഷ്ഠായ സംഭവാമ്യാത്മമായയാ (6)

ഞാന്‍
(1) ജനനമില്ലാത്തവൻ
(2) നാശമില്ലാത്തവൻ
(3) സര്‍വ്വഭൂതങ്ങളുടെ ഈശ്വരനുമാണ്
എങ്കിലും
(1) സ്വന്തം പ്രകൃതിയെ അധിഷ്ടാനമാക്കി
(2) സ്വന്തം മായയാല്‍
ഞാന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു

ജന്മ കര്‍മ ച മേ ദിവ്യമേവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനര്‍ജന്മ നൈതി മാമേതി സോര്‍ജുന (9)

ഇങ്ങിനെയുള്ള എന്റെ ദിവ്യമായ ജന്മവും ക‍ര്‍മ്മവും യാതൊരുവന്‍ അറിയുന്നുവോ അവന്‍ ശരീരം വിട്ടാല്‍ പുനര്‍ജന്മം പ്രാപിക്കുന്നില്ല. ഹേ അര്‍ജുനാ, അവന്‍ എന്നെത്തന്നെ പ്രാപിക്കുന്നു.
  • ഭഗവദ് അപചാരം (തുടർച്ച)
    • അവരവരുടെ വര്ണാശ്രമ വിധികളെ ആചരിക്കായ്ക – മണവാള മാമുനികൾ ഈ അപചാരത്തിന് കൊടുത്ത ഉദാഹരണങ്ങൾ – സന്യാസികൾ അടക്കായ്‌ ചവയ്ക്കാൻ പാടില്ലാ. തിരുവാരാധന സമയത്തും നാലാം വർണത്തിലുള്ളവർ വേദ മന്ത്രങ്ങൾ ചൊല്ലാൻ പാടില്ലാ. എന്തുകൊണ്ട് ഇതൊക്കെ കുറ്റമാകുന്നു? വിഷ്ണു ധർമ്മം 6ആം അദ്ധ്യായം 31ആം ശ്ലോകത്തിൽ ശ്രീ ഭഗവാൻ തന്നെ പറയുന്നു:
      • ശ്രുതിസ്മൃതി മമൈവാജ്ഞാ യസ്യ ഉല്ലംഘ്യ വർതതേ|
        ആജ്ഞാഛേദി മമ ദ്രോഹി മദ്‌ഭക്തോപി ന വൈഷ്ണവ:||
        • വേദങ്ങളും ശാസ്ത്രങ്ങളും എന്റെ ഉത്തരവുകളാണ്. ധിക്കാരികൾ എന്റെ ഉത്തരവ് നിരാകരിക്കുന്ന ദ്രോഹികൾ. അവർ എന്റെ ഭക്തർ തന്നെയായാലും ശ്രീവൈഷ്ണവന്മാരല്ലാ.
    • അർച്ചാ മൂർത്തികളേ താരതമ്യം ചെയ്യരുത് – കടലാസിൽ അച്ചടിച്ച ശ്രീരാധാകൃഷ്ണ ചിത്രമായാലും, മംകൊണ്ടുണ്ടാക്കിയ ഉണ്ണികൃഷ്ണൻ എന്നായാലും, സ്വർണ ലക്ഷ്മി തന്നെയെങ്കിലും, പിച്ചളയിലുള്ള ലഡ്ഡു കൃഷ്ണനായാലും, നേപാളത്തില് ഗണ്ഡകി നദിയിൽ നിന്നും കിട്ടിയ സാളഗ്രാമമായാലും എല്ലാം ഭഗവാൻ തന്നെയാണ്.
    • ജീവാത്മാവ് സ്വാതന്ത്രനാണെന്നു കരുതല്ലേ – ഭഗവദ് സങ്കൽപ്പമില്ലാതെ എന്തെങ്കിലും സാധിക്കുമോ? നാം സ്വതന്ത്രരാണ് എന്നിങ്ങനെ ചിന്തിക്കുന്നതു കൊണ്ട് നമുക്ക് എല്ലാ പാപങ്ങളും വന്നു ചേരുന്നു. ഇതാണ് മഹാമോഷണമെന്നു ശാസ്ത്രങ്ങൾ പറയുന്നു. നമുക്ക് ഒന്നും സ്വന്തം അല്ല, നാം സ്വതന്ത്രരുമല്ല. പരമാത്മാവിന്റെ അടിയാനാണ് ജീവാത്മാവ് എന്നറിയുക.
    • ഭഗവദ് ദ്രവ്യ അപഹാരം – എംബെരുമാന്റെ പ്രസാദം തിരുവാഭരണം എന്നിവ മോഷ്ടിക്കുന്നത്, കള്ളരെ സഹായിക്കുന്നത്, തൊണ്ടി മേടിക്കുന്നത്, “ഞാൻ ചോദിച്ചു വാങ്ങിയില്ലാ, കള്ളൻ തന്നെ ഏൽപ്പിച്ചു” എന്ന് ഒഴിവുകഴിവ്‌ പറയുന്നത് ഇവ ഒന്നും ഭഗവാന് സമ്മതമല്ല.
    • ഇങ്ങിനെ പല കാര്യങ്ങൾ – ശാസ്ത്രം പാടില്ലെന്ന് പറഞ്ഞതെല്ലാം തെറ്റാണ്.
  • ഭാഗവത അപചാരം
  • മറ്റ് ശ്രീവൈഷ്ണവന്മാരെ തന്നെക്കാൾ താഴ്ന്നവരെന്നു കരുതല്ലേ. സ്വയം താഴ്ത്തുകയല്ലേ സൻമാർഗം. കാമക്രോധലോഭമോഹമദമാത്സര്യങ്ങൾ മനസ്സിലുണ്ടാക്കുന്ന ശ്രീവൈഷ്ണവ വിരോധമാണ് ഭാഗവത അപചാരം.
  • ശ്രീപിള്ള ലോകാചാര്യർ 190 മുതൽ 207 വരയില് ശ്രീവചനഭൂഷണ സൂത്രങ്ങളിൽ ഭാഗവത അപചാരത്തെ വിശദമായി പറഞ്ഞു. അതിന്റെ ചുരുക്കം:
    • പൊതിഞ്ഞു വച്ച വസ്ത്രംകൂടി, കാറ്റ് ശക്തമായി വീശിയാൽ ഭസ്മം പോലെ പറക്കുന്നത് പോലെ, ഭാഗവത അപചാരികൾ ഊർധ്വ പുണ്ട്രം, പഞ്ചകച്ച എന്നീ ശ്രീവൈഷ്ണവ ചിഹ്നങ്ങൾ ധരിച്ചാലും, , അവരുടെ കാപട്യം പുറത്താകും.
    • മഹാവിഷ്ണുവിന്റെ അവതാരങ്ങളൊക്കെ ഭാഗവതരെ രക്ഷിക്കാൻതന്നെയായിരുന്നു:
ശ്രീ വരാഹ അവതാരംശ്രീ ഭൂമാദേവിയെ തട്ടിക്കൊണ്ടുപോയ ഹിരണ്യാക്ഷനേ സംഭരിക്കാൻ
ശ്രീ നൃസിംഹ അവതാരംപ്രഹ്ലാദ ആഴ്വാനെ ഉപദ്രവിച്ച ഹിരണ്യകശിപുവേ കൊല്ലാൻ
ശ്രീ രാമ അവതാരംസീതാ ദേവിയെ കവർന്നു ചെന്ന രാവണനെ യുദ്ധത്തിൽ വദിക്കാൻ
ശ്രീ കൃഷ്ണ അവതാരംപഞ്ച പാണ്ഡവരെ രക്ഷിക്കാൻ മഹാഭാരത യുദ്ധത്തിൽ ശ്രീ പാർത്ഥസാരഥിയായി

ശ്രീമദ് ഭഗവദ്ഗീത നാലാം അധ്യായത്തില് സ്വയം ശ്രീകൃഷ്ണൻ പറയുന്നു

യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം (7)

എപ്പോഴെല്ല‍ാം
(1) ധ‍ര്‍മ്മത്തിനു തളര്‍ച്ചയും
(2) അധ‍ര്‍മ്മത്തിനു ഉയര്‍ച്ചയും
സംഭവിക്കുന്നുവോ
അപ്പോഴെല്ല‍ാം ഞാന്‍ സ്വയം അവതരിക്കുന്നു.പരിത്രാണായ സാധൂന‍ാം വിനാശായ ച ദുഷ്കൃത‍ാം
ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ (8)
(1) സജ്ജനങ്ങളുടെ സംരക്ഷണത്തിനും
(2) ദുഷ്ടന്മാരുടെ സംഹാരത്തിനും
(3) ധ‍ര്‍മ്മം നിലനിര്‍ത്തുന്നതിനും – വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.

ഈ ശ്ലോകങ്ങൾക്കു എംബെരുമാനാർ ഗീതാ ഭാഷ്യത്തിലും ശ്രീവേദാന്താചാര്യർ താത്പര്യ
ചന്ദ്രികയിലും വിശദമായി വ്യാഖ്യാനിച്ചതെ വേരോ സമയം നമ്മള് വായികാം.
  • ഭാഗവത അപചാരം (തുടർച്ച)
  • ശ്രീവൈഷ്ണവന്മാർ ജനിച്ച കുലം, അറിവ്, ധനം, ഭക്ഷണം, ബന്ധുക്കൾ, വസതി എന്നിവ നോക്കി അവഗണിക്കുന്നത് ക്രൂരവും, അർച്ചാ തിരുമേനികളെ താരതമ്യം ചെയ്യുന്നതേക്കാൾ രൂക്ഷവുമാണ്. പെറ്റമ്മ പതിവ്രതയാണോ എന്ന് സംശയിക്കുന്നത് പോലെയാണ് വൈഷ്ണവരുടെ ജാതി, കുലം ഇവ അന്വേഷിക്കുന്നത്.

ഈ മേൽപ്പറഞ്ഞ ഭാഗവത അപചാരങ്ങളിൽ എന്തെങ്കിലും ഒന്നു ചെയ്താലും അത് മഹാപാപമാണ്. നമ്മുടെ പൂർവാചാര്യന്മാർ ശ്രീവൈഷ്ണവരോട് വളരെ ജാഗ്രതയായി പെരുമാറി. ആചാര്യന്മാർ തന്നെയായാലും സ്വന്തം ശിഷ്യരോട് വളരെ മാന്യതയോടെ പെരുമാറി.

  • ഭാഗവത അപചാരത്തുടെ കെട്ട ഫലങ്ങളിന് ചില ഉദാഹരണങ്ങൾ:
  • തൃസംഖ് ചരിതം – സ്വന്തം മനുഷ്യ ദേഹത്തോടെ സ്വർഗം പോകാൻ പിടിവാസിയായിരുന്നു തൃസംഖ് മഹാരാജാവ്. തന്റെ ഗുരു വശിഷ്ഠരെ ചോദിച്ചു. അവർ പറ്റില്ലെന്നു പറഞ്ഞു. വശിഷഠരുടെ മക്കളേ ശല്യപ്പെടുത്തി. അവരും സഹായിച്ചില്ല. എന്നിട്ടു രാജാവ് അവരുമായി കോപിച്ചു. ആ ഋഷി മക്കൾ രാജാവേ ശപിച്ചു. ശാപം കാരണം രാജാവ് നായാമാംസം കഴിക്കുന്ന താന്ന ജീവനായി. അവന്റെ യജ്ഞോപവീതം പോലും തൊലി മാലയായി. ശ്രീവൈഷ്ണവർകൾ ഉന്നത സ്ഥാനാർത്തികളായത്കൊണ്ട് ചെറു വീഴ്‌ച്ച വരുത്തിയാലും അതിനെ വലിയ ശിക്ഷ നിശ്ചയം. അഴിമതിയുടെ ഫലം ഒരു സാമാന്യ ഉദ്യോഗസ്ഥനെക്കാൾ പ്രധാനമന്ത്രിയിന് മഹാ അപമാകുന്നില്ലേ? അതുപോൾത്തന്നെയാണ്.

തിരുമാല എന്ന പ്രബന്ധത്തിൽ തൊണ്ടരടിപ്പൊടിയാഴ്വാർ പാടിയത്:

അമര വോരംഗ മാറും വേദമോർ നൻകു മോതി
തമർകളിൽ തലൈവരായ ജാതി യന്തണർക ളേലും
നുമർകളൈ പ്പഴിപ്പ രാക്കിൽ നൊടിപ്പതോ രളവി ലാങ്കേ
അവർകള്താം പുലയർ പോലും അരംഗമാ നഗരു ളാനേ

 

ഋഗ്, യജുസ്സു, സാമ, അഥർവണമെന്ന നാല് വേദങ്ങൾ; ശിക്ഷാ, വ്യാകരണം, ഛന്ദസ്സ് , നിരുത്തം, ജ്യോതിഷം, കല്പമെന്ന ആറു വേദാങ്ങങ്ങൾ എല്ലാത്തെയും കാണാപ്പാഠം പഠിച്ചു, അർത്ഥം കൂടി മനസ്സിലാക്കി, അതിന്റെ ഫലമായി ഭഗവദ് കൈങ്കര്യമഗ്നരായിരിക്കുന്ന മഹാ ബ്രാഹ്മണരായാലും, ഈപ്പറഞ്ഞ യോഗ്യതകൾ ഒന്നുമില്ലാത്തെ വെറും ഭഗവദ് കൈങ്കര്യം മാത്രമായുള്ള ഒരു ശ്രീവൈഷ്ണവരെ അവര് താഴ്ന്ന ജാതിയില് പിറന്നതേപറഞ്ഞു ദുഷിച്ചാല് , ദൂഷികിന്നവരുടെ ബ്രാഹ്മണ്യം കെട്ടു അവർ താഴ്ന്നുപോകും. പുനർജന്മത്തിലൊന്നുമില്ലാ. തൽക്ഷണം തന്നെ താഴ്ന്നുപോകും.

  • ശ്രീ ഗരുഡ ആഴ്വാർ ശ്രീ മഹാവിഷ്ണുവിന്റെ വാഹനമാണ്. വേദങ്ങളിൽ പണ്ഡിതനുമാണ്. ശ്രീമന്നാരായണന്റെ പെരിയ തിരുവടി എന്നുമറിയപ്പെടുന്നു. എന്നിട്ടും അവർക്കും ഒരിക്കൽ അബദ്ധം പറ്റി. ആകാശത്ത് പറക്കുമ്പോൾ താഴെ ചാണ്ടിലി എന്നൊരു മഹാവിഷ്ണുവിന്റെ തീവ്ര ഭക്തയെക്കണ്ട്. ഇത്തരം മഹാവ്യക്തി ഒരു ദിവ്യ ക്ഷേത്രത്തിൽ താമസിയാതെ അവളുടെ ഭക്തിശ്രദ്ധയ്ക്കു ഒട്ടും ചേരാത്ത ഒരു ചുറ്റുപാട് തിരഞ്ഞെടുത്തത് എന്തിനാ എന്ന് പരിതാപപ്പെട്ടു. രണ്ടു ചിറകുകളും കത്തിപ്പോയി, പെട്ടെന്ന് അവളുടെ കാലിൽ വീണു കിടക്കുകയായി. തൽക്ഷണം മനസ്സിലായി. ഭാഗവതരുടെ പാർപ്പിടത്തെ കുറവായി ഓർത്തു, അപ്പോൾത്തന്നെ ചിറകൊടിഞ്ഞു വീണു എന്ന്. പിന്നീട് അവരോട് മാപ്പുപറഞ്ഞപ്പോൾ ഗരുഡന് ചിറകു തിരികെക്കിട്ടി.
ചാണ്ടിലിയും ചിറകു തീക്കൊണ്ട ഗരുഡ ആഴ്വാരും
  • പിള്ളപ്പിള്ളയാഴ്‌വാൻ തുടർച്ചയായി ഭാഗവത അപചാരങ്ങൾ പല തവണ ചെയ്തു. കൂർത്താഴ്വൻ വളരെ ക്ഷമയോടെ പല തവണ നല്ല വാക്കു പറഞ്ഞു അവരെ നന്നാക്കി.
  • ജ്ഞാനം സദാചാരങ്ങൾ എത്രയുണ്ടെങ്കിലും ആചാര്യ അനുഗ്രഹമുണ്ടെങ്കിൽത്തന്നെ മോക്ഷം കിട്ടുന്നത് പോലെ, എത്ര ജ്ഞാനം സദാചാരങ്ങൾ ഉണ്ടെങ്കിലും ശ്രീവൈഷ്ണവന്മാരിടത്തു മര്യാദയായി പെരുമാറിയില്ലെങ്കിൽ വീഴുമെന്നോർത്തോളുക.
  • അസഹ്യ അപചാരം
  • ഒരു കാരണവുമില്ലാതെ എംബെരുമാൻ, ആചാര്യൻ, ശ്രീവൈഷ്ണവന്മാർ എന്നിവരോട് മര്യാദ കുറവ് കാണിക്കുന്നത്.
  • ഹിരണ്യകശിപുവിന് എംബെരുമാൻ ഒരു ഉപദ്രവും ചെയ്തില്ല. എന്നിട്ടും എംബെരുമാന്റെ പേര് പോലും കേഴ്ക്കാൻ വയ്യാതായി! ഇത് വെറുതെ കാണിച്ചുകൂട്ടിയ (അസഹ്യ) ഭഗവദ് അപചാരമാണ്.
  • ആചാര്യന്റെ ആജ്ഞ നിരസിക്കുക. ആചാര്യൻ പഠിപ്പിച്ചതെ, പൊന്നും പ്രസിദ്ധിയുമോർത്തു അയോഗ്യർക്കു പറഞ്ഞു കൊടുക്കുക. ഇവ രണ്ടും ആചാര്യന് ചെയ്ത അസഹ്യ അപചാരങ്ങളാണ്.
  • ശ്രീവൈഷ്ണവന്മാരോട് അസൂയ കാണിക്കുന്നതും ഒരു അസഹ്യ അപചാരമാണ്.
  •  
  • നയം – വിനയം
  • ഓരോ അപചാരവും ഒന്നിനെക്കാളൊന്നു രൂക്ഷവും കൊടുമയുമേറിയതാണ്. ഭഗവദ് അപചാരം ആകൃത്യ അപചാരത്തേക്കാൾ ക്രൂരമാണ്. ഭാഗവദപചാരം ഭഗവദ് അപചാരത്തേക്കാൾ ക്രൂരം. ഒരുകാരണവുമില്ലാത്ത അസഹ്യ അപചാരം എല്ലാത്തിനെക്കാൾ രൂക്ഷമാണ്.
  • നമ്മുടെ പൂർവ്വികന്മാർ അപചാരങ്ങൾ ശ്രദ്ധിച്ച് ജീവിച്ചിരുന്നു. പ്രത്യേകം അവകളെ ഒഴിവാക്കാൻ കണ്ണും കരുത്തുമായി. എന്നിട്ടും എന്തെങ്കിലുമൊക്കെ അറിയാതെ പെട്ടുപോയിട്ടുണ്ടോ എന്ന് അവർ ഭയപ്പെട്ടു, അന്തിമ സമയത്ത് ഓരോ ആചാര്യനും ശിഷ്യന്മാരോടും ശ്രീവൈഷ്ണവന്മാരോടും ക്ഷമ ചോദിച്ചു പിരിയുന്നത് ഓരോ ആചാര്യന്റെ ചരിത്രത്തിലും നമ്മൾ വായിക്കുന്നു.
  • ഇതാ ഇപ്പോൾ പറഞ്ഞ വിവരങ്ങളൊക്കെ വിശദമായും ലളിതമായും പൂർവ്വികർ ഗ്രന്ഥങ്ങളിൽപ്പെടുത്തിയിട്ടല്ലേ നമ്മള് വായിച്ചറിയുന്നത്.
  • എന്നിട്ടു പഠിച്ചതൊക്കെ പ്രവർത്തിക്കാം. അനുഷ്ഠിക്കാത്ത അറിവ് മാത്രമുണ്ടായിട്ടു ഒരു ഗുണവും നമുക്കുണ്ടാവില്ലാ.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2015/12/simple-guide-to-srivaishnavam-apacharams.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – അർത്ഥ പഞ്ചകം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഓരെളിയ സൂചിക

<< തത്വത്രയം

തിരുവായ്മൊഴിയിന് തുടക്കമായി ശ്രീ പരാശര ഭട്ടർ എഴുതിയ തനിപ്പാട്ടു അർത്ഥ പഞ്ചക സാരമാണു:

തനിയൻ - തമിഴിൽ
മിക്ക വിറൈനിലൈയും മെയ്യാ മുയിർനിലൈയും
തക്ക നെറിയും തടൈയാകിത് - തൊക്കിയലും
ഊഴ്വിനൈയും വാഴ്വിനൈയു മോതുങ് കുരുകൈയർകോൻ
യാഴിനിസൈ വേദത്തിയൽ.

അർത്ഥം: തിരുക്കുരുകൂർ നാട്ടുകാർക്ക് നാഥനായ നമ്മാഴ്വാരുടെ വീണ നാദമായ തിരുവായ്മൊഴി പ്രബന്ധം:

  • പരംപൊരുളായ ശ്രീമനാരായണന്റെ സ്വരൂപത്തേക്കുറിച്ചും,
  • നിത്യനായ ജീവാത്മാവിന്റെ സ്വരൂപത്തേക്കുറിച്ചും,
  • ജീവാത്മാവ് പരമാത്മാവിൽ എത്തിച്ചേരാൻ പറ്റിയ വഴി ഏതൊന്നെന്നും,
  • പരമാത്മാവിലേക്ക് അടുക്കാൻ തടസ്സമായി കൂട്ടിച്ചേർത്തിട്ടുള്ള കർമ്മ പാപങ്ങളായ വിരോധികളുടെ സ്വഭാവത്തെയും,
  • ജീവിത ലക്ഷ്യങ്ങളായ പുരുഷാർത്ഥങ്ങൾ ഏതാണ് എന്നതും ഓതുന്നു.

വളരെ ചുരുക്കത്തിൽ ധർമ്മ, അർത്ഥ, കാമ, മോക്ഷ, കൈങ്കര്യം(ഭഗവദ് സേവ) എന്നീ അഞ്ചു പുരുഷാർത്ഥങ്ങളാണു അർത്ഥ പഞ്ചകം. ആചാര്യർ മുഖേന ഉപദേശം ഏറ്റ് വാങ്ങേണ്ടേ ഈ തത്വത്തിന് ശ്രീപിള്ള ലോകാചാര്യർ ഒരു രഹസ്യ ഗ്രന്ഥം എഴുതിയിട്ടുണ്ട്. അതിന്റെ ചുരുക്കം:

  • അഞ്ചു വിധം ജീവാത്മാക്കൾ:
    1. നിരന്തര വൈകുണ്ഠവാസികളായ നിത്യസൂരികൾ
    2. സംസാര മോചനത്തിന് ശേഷം വൈകുണ്ഠമെത്തിയ മുക്തന്മാർ
    3. സംസാരത്തിൽപ്പെട്ടു പോയി അവിടത്തന്നെ വലയം തീർത്ത ബദ്ധാത്മാക്കൾ
    4. സംസാര മോചിതരായിക്കിട്ടണമെന്ന ബോധമുണ്ടായിട്ടും, ഭഗവത്കൈങ്കര്യം പ്രാർത്ഥിച്ചു ഏൽക്കാതെ, കേവല മോക്ഷം നേടിയ കൈവല്യാർത്ഥികൾ
    5. ഭഗവത്കൈങ്കര്യമെന്ന മഹാഭാഗ്യത്തിനായി ഭാഗവതരായി സംസാരത്തിൽ കഴിച്ചുകൂട്ടുന്ന കൈങ്കര്യാർത്ഥികളായ മുമുക്ഷുക്കൾ
  • പരമപുരുഷന്റെ അഞ്ചു സ്ഥിതികൾ:
    1. പരത്വം – പരമ പദത്തിലുള്ള പരമ ഉന്നത സ്വരൂപം.
    2. വ്യൂഹം – തിരുപ്പാൽകടലിലുള്ള പ്രദ്യുമ്ന സങ്കർഷണ അനിരുദ്ധ വാസുദേവ ആദിയായ ചതുർ വ്യൂഹ സ്വരൂപങ്ങൾ.
    3. വിഭവം – ശ്രീപരശുരാമ ശ്രീരാമ ശ്രീകൃഷ്ണാദിയായ അസംഖ്യം അവതാരങ്ങൾ.
    4. അന്തര്യാമിത്വം – ഓരോ ജീവാത്മാവിനുള്ളിലും വ്യാപിച്ചിരിക്കുന്ന ഹൃദയകമലവാസൻ.
    5. അർച്ചാ തിരുമേനി – ക്ഷേത്രങ്ങൾ, മഠങ്ങൾ, നമ്മുടെ വീടുകൾ എവിടെയും നമ്മൾ അലങ്കാരങ്ങൾ ചാർത്തിയും പൂജിച്ചും വയ്‌ച്ച് എഴുന്നരുളിപ്പിച്ചിട്ടുള്ള അർച്ചാ തിരുമേനി.
  • പുരുഷൻ എന്ന ജീവാത്മാവിന് ഇഷ്ടമായ ജീവിത ലക്ഷ്യങ്ങളായ അഞ്ചു പുരുഷാർത്ഥങ്ങൾ:
    1. ധർമ്മം – എല്ലാ ജീവികൾക്കും ഹിതമായത് ചെയ്യുക.
    2. അർത്ഥം – ശാസ്ത്രം അനുസരിച്ച് സമ്പാദിക്കുക, ശാസ്ത്രോക്തമായി ചെലവഴിക്കുക.
    3. കാമം – ശാസ്ത്രം അനുസരിച്ച് ലോക സുഖങ്ങളെ നേടി അനുഭവിക്കുക.
    4. മോക്ഷം – സംസാര ബന്ധത്തെ ത്യജിച്ച് ആത്മാനുഭവനായിരിക്കൽ.
    5. ഭഗവദ്കൈങ്കര്യം – ഇതുതന്നെ ഏറ്റവും മികച്ച പുരുഷാർത്ഥം. ശരീരമുള്ളത്തോളം നാരായണനെ സേവിക്കുക. ഈ ശരീരം വിട്ടു നീങ്ങുമ്പോൾ പരമപദത്തിൽ അവിടുത്തെ നിത്യ ദാസനാവുക.
  • പരമപദം ചേരാൻ അഞ്ചു വഴികൾ:
    1. കർമ്മ യോഗം – യാഗം ദാനം തപസ്സ് എന്നിവ. ജ്ഞാന യോഗത്തിന്റെ ഒരു വിഭാഗമായും ഇതിനെ പെടുത്താം. ഐഹികമായി ബന്ധപ്പെട്ടതാണ് ഇത്.
    2. ജ്ഞാന യോഗം – കർമ്മ യോഗത്തിൽ കിട്ടിയ ജ്ഞാനത്തേകൊണ്ട് ചിത്ത ശുദ്ധിയോടെ ഭഗവാനെ ധ്യാനിച്ചു, ഹൃദയകമലത്തിലിരുത്തി, ആ ഹൃദ്പദ്മവാസനെ സദാ ധ്യാനിച്ചു കൈവല്യത്തിൽ എത്തിച്ചേരുക.
    3. ഭക്തി യോഗം – ജ്ഞാന യോഗം കൊണ്ട് ധാരമുറിയാതെ ഭഗവദനുഭവത്തിൽ മുങ്ങി മാലിന്യങ്ങളൊക്കെയൊഴിച്ചു ഭഗവാന്റെ സത്യ സ്വരൂപം അറിഞ്ഞു അതിൽ സ്ഥിരമായിരിക്കുക.
    4. പ്രപത്തി –
      • ഈ മാർഗം ആണ് എളുപ്പം. മധുരം. പെട്ടെന്നു ഭഗവാനോടടുക്കാം. ഒരിക്കൽ ഭഗവാനെ ആചാര്യനിലൂടെ ശരണം പ്രാപിച്ചാൽ മതി.
      • 56ആമത്തെ സ്തോത്ര രത്നം: “ഒരു പ്രാവശ്യം ഭഗവാന്റെ തൃപ്പാദങ്ങളെ ഓർത്ത് എപ്പോഴെങ്കിലും ഇരുകൈകളും കൂപ്പി എത്തരക്കാരായാലും എങ്ങനെയെങ്കിലും തൊഴുന്നത് അപ്പോൾത്തന്നെ ദു:ഖങ്ങളൊക്കെ മായമായിപ്പോക്കി സർവശ്രേഷ്ഠഫലങ്ങളൊക്കെ സമൃദ്ധിയായി പ്രസാദിക്കും”.
      • കർമ്മ ജ്ഞാന ഭക്തി യോഗങ്ങൾ ആത്മാർഥമായി ചെയ്യാൻ കഴിവില്ലാത്തവർ അഥവാ അങ്ങിനെ ചെയ്‌താൽ അവരുടെ സ്വാഭാവവുമായി ചേരുന്നില്ലാ എന്നുള്ളവർക്ക് എംബെരുമാൻ തന്നെ ഗതി എന്ന പ്രപത്തി വഴിയാണ് ഉചിതം. ഇത് രണ്ടു വിധമുണ്ട്:
        • ആർത്ത പ്രപത്തി: ഭഗവാനെ നീങ്ങിയിരിക്കുന്നതു സഹിക്കാൻ ഒട്ടും വയ്യാ. ഇപ്പോൾത്തന്നെ അങ്ങേയുടെ ചരണത്തിൽ എത്തിച്ചേർന്നേ പറ്റൂ എന്ന കൊതിയുള്ളവർ.
        • തൃപ്ത പ്രപത്തി: ഘോര സംസാരമായിട്ടും എല്ലാം അങ്ങയെ ഏൽപ്പിച്ചു അങ്ങയുടെ കരുണ പ്രതീക്ഷിച്ചു ഭഗവദ് ഭാഗവത ആചാര്യ കൈങ്കര്യം ചെയ്തു അങ്ങയുടെ വിളിയെ കാത്തുനിൽക്കുക.
    5. ആചാര്യ കൃപ – മുമ്പിൽ പറഞ്ഞതൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും വളരെ സുലഭമായ വേറൊരു വഴിയുണ്ട്.
      • കരുണാസാഗരനായ ഒരു ആചാര്യൻ പൂർവന്മാർ വഴിയിൽ ശിഷ്യനെ സ്വയം ശുപാർശ ചെയ്തു, കൈയേപ്പിടിച്ചു കൂട്ടിച്ചെന്നു, നല്ല സംസ്കാരങ്ങളൊക്കെ പഠിപ്പിച്ചു, ശരിയാക്കിയെടുത്തു ഭഗവാനോട് അടുപ്പിക്കും.
      • ശ്രീരാമാനുജരെ നമ്മളെ സംസാരത്തിൽ നിന്നും മോചിപ്പിക്കുന്ന ഉദ്ധാരക ആചാര്യനായും, നമ്മുടെ സ്വന്തം സമാശ്രയണ ആചാര്യനെ ശ്രീരാമാനുജർക്കു സമീപത്തിലാക്കുന്ന ഉപകാരക ആചാര്യനായും കരുതണം.
      • പല പൂർവാചാര്യന്മാരും ശ്രീരാമാനുജരുടെ ഉദ്ധാരക ദയയെ പലകുറി ആവർത്തിച്ച് പരാമർശിച്ചിട്ടുണ്ട്:
      • ഉദാഹരണത്തിന്, വടുക നമ്പി എംബെരുമാനാരെ(രാമാനുജരെ) സർവ്വസ്യ ബന്ധുവായി ഭാവിച്ചിരുന്നതായി ആർത്തി പ്രബന്ധത്തിൽ ശ്രീ മണവാള മാമുനികൾ രേഖപ്പെടുത്തി.
  • ജീവാത്മാക്കൾ ഭഗവാനെ പ്രാപിക്കുന്നതിനു വിരോധികളും അഞ്ചു വിധമാണ്:
    1. സ്വരൂപ വിരോധി –
      • ദേഹമാണ് ആത്മാവ് എന്നുള്ള തെറ്റിദ്ധാരണ.
      • ശ്രീമന്നാരായണനെയൊഴിച്ചു വേറൊരു ജീവാത്മാവിന്(ശ്രീമന്നാരായണൻ ഒഴികെയുള്ളവരെല്ലാം ജീവാത്മാക്കളാണ്) അടിയാനാവുക.
    2. പരത്വ വിരോധി –
      • അന്യ ദൈവങ്ങളെ ഭഗവാന് സമാനമായികണ്ട് തൊഴുക.
      • ശ്രീപരശുരാമ ശ്രീരാമ ശ്രീകൃഷ്ണാദി അവതാരങ്ങളെ മനുഷ്യരായി കാണുക.
      • അർച്ചാ തിരുമേനികൾക്കുള്ള ശക്തിയെ പരിപൂർണ്ണമായും വിശ്വസിക്കായ്ക.
    3. പുരുഷാർത്ഥ വിരോധി – ഭഗവദ്വിഷയമൊഴികെ മ‌റ്റ് കാര്യങ്ങളിൽ മാത്രം താൽപ്പര്യം.
    4. ഉപായ വിരോധി – പ്രപത്തി എളുപ്പ വഴിയെന്നറിഞ്ഞിട്ടും അതൊഴിച്ച് മറ്റ് സാധനകളെ മികച്ച ഉപായമെന്ന തെറ്റിദ്ധാരണ.
    5. പ്രാപ്തി വിരോധി –
      • ശരീരം – ആത്മാവിന്റെ സ്വഭാവമായ ഈശ്വര മോഹത്തിന് പ്രധാന ശത്രു ദേഹമാണ്.
      • മേലാലുള്ള പാപങ്ങൾ, ഭഗവദപചാരം അഥവാ ഈശ്വര നിന്ദ, ഭാഗവതാപചാരം അഥവാ ഭക്ത നിന്ദ എന്നിവയും.
  • അർത്ഥ പഞ്ചക ഉപദേശം കിട്ടിയാൽ പിന്നീട് മുമുക്ഷു ദിവസേന എങ്ങിനെ പെരുമാറണമെന്ന് ശ്രീ പിള്ള ലോകാചാര്യർ വ്യക്തമാക്കി വച്ചിട്ടുണ്ട്:
    • ഭഗവാന്റെ മുമ്പിൽ വിനയമായും, ആചാര്യ സമീപം അജ്ഞതയോടും, ശ്രീവൈഷ്ണവ കൂട്ടത്തിൽ  പൂർണ്ണ വിശ്വാസമായും നിലകൊൾക.
    • സ്വന്തമായതൊക്കെ ആചാര്യ സമർപ്പണമെന്നത്രെ കരുതേണ്ടത്. ദേഹ രക്ഷണത്തിനായ സ്വത്തു മാത്രം മതിയാക്കുക അത്യാർത്തി വേണ്ട. ആത്മീയമായി ഉജ്ജീവിപ്പിച്ച ആചാര്യനോട് ഭക്തിയും നന്ദിയും കാണിക്കുക.
    • ഐഹിക ഐശ്വര്യങ്ങളിൽ അശ്രദ്ധയോടെയും, ഈശ്വര വിഷയത്തിൽ താൽപ്പര്യത്തോടെയും, ആചാര്യനോട് ആശയോടെയും, ശ്രീവൈഷ്ണവരോട് പ്രീതിയോടെയും, സംസാരിക സംഘത്തിൽ നിന്ന് മാറിയും നിൽക്കുക.
    • ഭഗവദ്കൈങ്കര്യത്തിൽ ആശയും, പ്രപത്തിയും പിന്നെ ആചാര്യ കൃപയിൽ വിശ്വാസവും, വിരോധികളിൽ ഭയവും, ശരീരത്തോട് നിസ്സംഗതയും, ശരീരം അനിത്യമെന്ന ഉറപ്പും ഭാഗവത ഭക്തിയും വേണം.

ഇങ്ങനെ ഇതൊക്കെയും മനസ്സിലാക്കി പ്രവർത്തിക്കുന്ന പ്രപന്നരെ ഭഗവാൻ തന്റെ ഉഭയ നാച്ചിമാർകളേക്കാൾ(ശ്രീ ഭൂ ദേവിമാരേക്കാൾ) കൂടുതൽ പ്രണയിക്കുന്നു.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2015/12/artha-panchakam.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – തത്വത്രയം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഓരെളിയ സൂചിക

<< രഹസ്യത്രയം

ചിത്ത് അചിത്ത് ഈശ്വരൻ എന്നു തത്വങ്ങളേ മൂന്നു വിധമായി ഇനം തിരിക്കാം.

  • ചിത്ത്
    • പരമപദമായ നിത്യ വിഭൂതിയിലും സംസാര സാഗരമായ ലീലാ വിഭൂതിയിലുമുള്ള കണക്കില്ലാത്ത ജീവാത്മാക്കളാണു ചിത്ത് എന്നു അറിയപ്പെടുക.
    • ജ്ഞാന സ്വരൂപങ്ങളും ജ്ഞാനമുള്ളവകളും ചിത്താണു.
    • ജ്ഞാനമാണ് ആനന്ദം. അതുകൊണ്ട് ദിവ്യ ജ്ഞാനമുള്ള ചിത്ത് ആനന്ദമയമാകുന്നു.
    • ചിത്തുക്കളെ മൂന്നു വിധമായി ക്രമപ്പെടുത്താം:
      • ഒരിക്കലും സംസാര ബന്ധങ്ങളിൽപ്പെടാത്ത നിത്യസൂരികൾ
      • സംസാര ബന്ധത്തിൽനിന്നും മോചിതരായ മുക്തൻമാർ
      • ഇപ്പോഴും സംസാര സാഗരത്തിൽ മുങ്ങി ദു:ഖിച്ചിരിക്കും ബദ്ധന്മാർ. ബദ്ധരിൽ രണ്ടു തരമാളുകളുണ്ട്:
        • സംസാര ബന്ധം ഒഴിഞ്ഞുപോകാൻ ആഗ്രഹിക്കുന്ന മുമുക്ഷുക്കൾ
        • സംസാര സുഖ ദു:ഖങ്ങളിൽ മുങ്ങിക്കഴിയുന്ന ബുഭുക്ഷുക്കൾ
      • രണ്ടു വിധം മുമുക്ഷുക്കളുണ്ട്:
        • തന്റെ സ്വന്തം സുഖം പ്രാർത്ഥിക്കുന്ന കൈവല്യാർത്ഥികൾ
        • വേറൊന്നും വേണ്ടെന്നും ഭഗവദ് കൈങ്കര്യം മാത്രം ഫലം എന്നും കരുതിയിരിക്കുന്ന കൈങ്കര്യാർത്ഥികൾ
  • കൂടുതൽ വിശദമായി അറിയാൻ ഇവിടേ പോയാലും: http://ponnadi.blogspot.com/2013/03/thathva-thrayam-chith-who-am-i5631.html
  • അചിത്ത്
    • അറിവില്ലാത്ത എല്ലാ വസ്തുക്കളും നമ്മുടെ ഇന്ദ്രിയങ്ങളാൽ അറിയപ്പെടുന്നവയും അചിത്താണ്.
    • നിത്യ ലീലാ വിഭൂതികൾ രണ്ടിലും അചിത്തുണ്ട്.
    • പ്രപഞ്ചത്തിൽ അറിയപ്പെടുന്നവയായും ആത്മീയ മേഖലയിൽ അറിയാൻ സഹായമായുമുള്ളതാണ് അച്ചിത്.
    • അചിത്തുക്കളെ മൂന്നു വിധമാക്കാം:
      • പരമപദത്തിൽ മാത്രമുള്ള ദോഷമറ്റ നന്മ, രജോ തമോ ഗുണങ്ങൾ ഒട്ടും ചേരാത്ത – ശുദ്ധ സത്വം. സംസാരത്തിലും ചിലപ്പോൾ കാണാം. ഉദാഹരണമായി ക്ഷേത്രങ്ങളിലുള്ള എംബെരുമാന്റെ ആർച്ചാ തിരുമേനി ശുദ്ധ സത്വമാണ്.
      • ഈ പ്രപഞ്ചത്തിലുള്ളതു:
        • നന്മയും തിന്മയും കലർന്നതു, രജോ തമോ ഗുണങ്ങൾ കലർന്ന സത്വ ഗുണം – മിശ്ര സത്വം
        • നന്മ തിന്മകൾക്കു അപ്പുരമായ, സത്വ രജോ തമോ ഗുണങ്ങൾ ഒന്നുമില്ലാത്ത കാലം – സത്വ ശൂന്യം
  • കൂടുതൽ വിശദമായി ഇവിടേ കാണാം http://ponnadi.blogspot.com/2013/03/thathva-thrayam-achith-what-is-matter.html
  • ഈശ്വരൻ
    • ശ്രീമന്നാരായണൻ
    • മഹാലക്ഷ്മീ സമേതനായ സാക്ഷാൽ പരബ്രഹ്മം
    • ഭഗവാൻ എന്നതിന് ജ്ഞാനം, ബലം, ഐശ്വര്യം, വീര്യം, ശക്തി, തേജസ്സു എന്ന ആറു ദിവ്യ കല്യാണ ഗുണങ്ങൾ നിറഞ്ഞവൻ എന്നർത്ഥം
    • ഈശ്വരന് കണക്കില്ലാത്ത കല്യാണ ഗുണങ്ങളുണ്ട്.
    • ഈശ്വരന് താഴ്ന്ന ഗുണങ്ങൾ ഒന്നുമില്ലാ.
    • സർവ ചിത്ത് അചിത്തുക്കൾക്കും അവൻതന്നെയാണ് ആധാരം. അവയുടെ ജീവനേയും അവകളേയും അവൻതന്നെ താങ്ങിയുയർത്തിപ്പിടിക്കുന്നു.
  • ഈശ്വര തത്വത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ നോക്കാം http://ponnadi.blogspot.com/2013/03/thathva-thrayam-iswara-who-is-god.html

 

ഈ മൂന്നു തത്വങ്ങൾക്കും പൊതുവായത്:

    • ഈശ്വരന് ചിത്തിന് ജ്ഞാനമുണ്ടു.
    • ചിത്തചിത്തുക്കൽ രണ്ടും ഈശ്വരന്റെ സ്വന്തം വസ്തുക്കളാണ്.
    • ഈശ്വരന് അച്ചിത്തിന് ചിത്തെ സ്വാധീനിക്കാൻ കഴിയും. അതായതു ചിത്തെന്ന ജീവാത്മാവ് :
      • ഐഹിക സുഖങ്ങളിൽ പെട്ടു പോയാൽ അതിനായ സ്വഭാവമേൽക്കുന്നു.
      • ഭഗവദ്വിഷയത്തില് സ്ഥിരമായാല് ഭാഗവതനായി, ദോഷങ്ങൾ നീങ്ങി, സംസാര ഭന്ധം തകർത്തു മുക്തനാകുന്നു.

ഈ മൂന്നു തത്വങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ:

    • എല്ലാത്തിനും ഏറ്റ്‌വും ഉയർന്നവനായ ഈശ്വരൻ എല്ലാത്തിനുള്ളിലും, എവിടത്തേയും, എപ്പോഴും, എല്ലാ വിധത്തിലും തിളങ്ങുന്നു.
    • സദാ ഈശ്വര സേവനം ചെയ്യണമെന്ന ബോധമാണ് ചിത്തിന് ശ്രേഷ്ഠം.
    • യാതൊരു ഭോദവുമില്ലാത്തെ, എപ്പോഴും മറ്റൊരുവരുടെ അനുഭവത്തിന്റെ ഉപഹാരമായിരിക്കുന്നതാ അചിത്തുടെ പ്രത്യേകത.

അമൂല്യമായ ഈത്തത്വങ്ങളെ തത്വത്രയ ഗ്രന്ഥത്തില് ശ്രീ പിള്ള ലോകചര്യർ വിശദീകരിച്ചു. ഇനിയും ഇവിടേ പഠിക്കാം http://ponnadi.blogspot.com/2013/10/aippasi-anubhavam-pillai-lokacharyar-tattva-trayam.html

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://ponnadi.blogspot.com/2015/12/thathva-thrayam-in-short.html

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org